2011, ഏപ്രിൽ 20, ബുധനാഴ്‌ച

കാര്‍മുകിലെ ഒന്ന് പെയ്യമോ

പെയ്യാന്‍ ഒരുങ്ങുമി കാര്‍മുകിലുകള്‍
പടിഞ്ഞാറു ഇരുള്‍  വിരിക്കുന്നു...
ഇപ്പോള്‍ പെയ്യുമെന്ന ആശയില്‍  ഞാനിരിക്കുന്നു..
എന്‍ ആശ സഫലമാവാതെ ഇടയ്ക്കു എങ്ങോ...
ആ കാര്‍മുകില്‍ കൂട്ടത്തെ ആഞ്ഞുവീശിയ കാറ്റിനാല്‍
ചിന്നി ചിതറി തെറിച്ചു പോയി..
 
കുളത്തില്‍ വീണ കല്ലിന്റെ ഓളംഎന്നപോല്‍....
 ദാഹിച്ചു നിന്നോര ഭൂമി ദേവി എത്രമേല്‍
ആശിച്ചിരുന്നോര മഴയെ കണ്ട്‌....
എന്‍ ദാഹം തീര്‍ത്തിടാന്‍ അല്ലയോ മേഘമേ..
നിനക്കെന്തേ ഒന്ന് തോന്നഞ്ഞു.....
മഴയെ സ്നേഹിച്ച ആ പൈതലിന്‍ മനസിനെ
എന്തിനു നീ കണ്ടിലെന്ന് നടിച്ചു...
ഇവരുടെ പ്രാര്‍ത്ഥന കേട്ടോരി കാര്‍മുകില്‍
വീണ്ടും ശക്തിയില്‍  വന്നണഞ്ഞു...
ആഞ്ഞു വീശിയ കാറ്റില്‍ പതറാതെ
ഒരുമിച്ചു നിന്നവര്‍ പെയ്തൊഴിഞ്ഞു...
ദാഹം തീര്‍ന്നോരി  ഭൂമി തന്‍ ആഹ്ലാദം
നെടുവീര്‍പ്പിനാല്‍ പുറത്തുവന്നു....
പുതുമണ്ണിന്‍  ഗന്ധം ആസ്വദിചോരപൈതലിന്‍
മനം കുളിര്‍ന്നു....
(chitrangal googlilninnu)
എന്തൊക്കയോ മനസ്സില്‍ തോന്നിയത് ഇവിടെ കുറിച്ചിരിക്കുന്നു.
എത്രത്തോളം ശെരിയായി എന്നറിയില്ല..



1 അഭിപ്രായം:

  1. മഴക്കാ‍ലം ഭൂതകാലത്തിലേക്ക് തുറക്കുന്ന കിളിവാതിലാണ്. ഓര്‍മ്മകളുടെ തൂവല്‍ സ്പര്‍ശമാണ്‌.

    മറുപടിഇല്ലാതാക്കൂ